Tuesday, June 25, 2013

എന്റെ രാഷ്ട്രീയ കൂറ് മാറ്റം :P


താഴെ പറയുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും എന്നോട് ദേഷ്യം തോന്നിയേക്കാം, അങ്ങിനെ എന്റെ വാക്കുകള്‍ നിങ്ങളെ വെധനിപ്പിക്കുന്നുവെങ്കില്‍ സസ്നേഹം ക്ഷമിക്കുക, ആരെയും വേദനിപ്പിക്കുക എന്നത് എന്റെ ലക്ഷ്യമല്ല.


എന്റെ ബാല്യകാലം ചിലവിട്ടത് കമ്മ്യൂണിസ്റ്റ്‌ ആഭിമുഖ്യമുള്ള ഒരു മേഖലയിലും കലഖട്ടത്തിലും ആയിരുന്നതുകൊണ്ടാവണം എനിക്കും ഒരു കമ്മ്യൂണിസ്റ്റ്‌ ചായവു വന്നത്. സംഭവം കൊള്ളാവുന്നത് തന്നെയാണ്. ആരും ആരുടേയും മുകളിലും താഴെയും അല്ല, ആര്‍ക്കും ഒന്നും സ്വന്തവും അല്ല, എല്ലാത്തിലും എല്ലാവര്ക്കും ഒരുപോലെ അവകാശം. . മതമില്ല ജാതിയില്ല വിഭാഗീയതകള്‍ ഒന്നും തന്നെ ഇല്ല. . . . കേള്‍ക്കുമ്പോള്‍ തന്നെ ആരും ആകൃഷ്ടരാകുന്ന ഒരു വ്യവസ്ഥിതി. പിന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ കോരിത്തരിപ്പിക്കുന്ന ജീവിതാനുഭവങ്ങള്‍, വിപ്ലവ ചരിത്രങ്ങള്‍. ,. . ഇതൊക്കെ ഒരു കമ്മ്യൂണിസ്റ്റ്‌ ചായവു എന്നില്‍ സൃഷ്ടിച്ചെടുത്തു. ആ കാലത്തെ രണ്ടു പ്രമുഖ നേതാക്കളാണ് ശ്രീ കെ കരുണാകരനും സ. ഇ കെ നായനാരും. 

    തമ്മില്‍ തല്ല് പണ്ടുതൊട്ടേ യു ഡി എഫില്‍ പതിവയിരുന്നത് കൊണ്ട് എനിക്കവരോട് അത്രക്ക് മതിപ്പ് പോരായിരുന്നു. ഭ ജ പായും മുസ്ലിം ലീഗും മതങ്ങളുടെ പേരില്‍ ആയതിനാല്‍ അവയും എന്നെ ആകര്‍ഷിച്ചില്ല. 1996 മുതല്‍ 2001 വരെയുള്ള കാലഘട്ടം ഇ കെ നായനാര്‍ തകര്‍ത്തു ഭരിക്കുകയും കൂടി ചെയ്തപ്പോലെ ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ ആരാധകനായി മാറി. അന്ന് പക്ഷെ സി പി ഐ, സി പി എം തുടങ്ങിയ ചില സംഭവങ്ങള്‍ ഇതിനുള്ളില്‍ ഉണ്ടെന്നു എനിക്കറിയില്ലായിരുന്നു എന്നത് സത്യം.

    കാലം പിന്നെയും മുന്‍പോട്ടു നീങ്ങി, നായനാര്‍ പോയി അച്ചുതാനന്ദന്‍ വന്നു. അന്നും ഇടതുപക്ഷം കത്തിജ്വലിച്ചു നിന്നു. വെട്ടി നിരത്തലും, കയ്യേറ്റം ഒഴിപ്പിക്കലും എന്ന് വേണ്ട എവിടെയെല്ലാം പ്രശ്നങ്ങളുണ്ടോ അവിടെയെല്ലാം ജനങ്ങള്‍ക്ക്‌ വേണ്ടി ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷവും എത്തിയതോടെ ഞാന്‍ ഒരു “ഡൈ ഹാര്‍ഡ് ഫാന്‍” ആയി മാറി.

    ഇതൊന്നും ഒരുപാട് കാലങ്ങള്‍ക്ക് മുന്‍പ് നടന്ന കഥയൊന്നുമല്ല, ഇതില്‍ ആദ്യം പറഞ്ഞ സംഭവങ്ങള്‍ നടക്കുന്നത് ഏകദേശം വെറും പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. എന്നാല്‍ ഇന്ന് കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ ആകെ മാറി മറിഞ്ഞിരിക്കുന്നു. അധികാരം കയ്യില്‍ കിട്ടാന്‍ എന്തിനും ഏതിനും തുനിഞ്ഞിറങ്ങുന്ന ഒരു പ്രവണത. എതിര്‍ത്ത് നില്‍ക്കുന്നവന്‍ ആരായാലും ഒന്നുകില്‍ അവനെ തന്റെ പക്ഷം ചേര്‍ക്കുക അല്ലെങ്കില്‍ ഇല്ലാതാക്കുക എന്ന നയമാണ് ഇന്ന് രാഷ്ട്രീയത്തില്‍ പിന്തുടര്‍ന്ന് വരുന്നത്. ഇതിനായി ഏതറ്റം വരെയും ഇവര്‍ പോകും.

    തിരഞ്ഞെടുപ്പ് കാലങ്ങളില്‍ നമ്മുടെയൊക്കെ വീടുകള്‍ കയറിയിറങ്ങുന്ന ഇവര്‍, പിന്നീട് അധിക്കാരം കയ്യില്‍ കിട്ടുന്നതോടെ ജയിപ്പിച്ചു വിട്ട പാവം ജനങ്ങളെ മറക്കുന്നു. പിന്നെ സ്വന്തം പോക്കറ്റ് നിറക്കാനും ഇഷ്ടക്കാര്‍ക്ക് സ്വത്തും പദവികളും നേടിക്കൊടുക്കാനും മാത്രമാണ് ഇവരുടെ അശ്രാന്ത പരിശ്രമം. പിന്നെ അധികാരതിനായുള്ള തമ്മില്‍ തല്ലുകളും തല്ലും കുത്തും കുതികാല്‍ വെട്ടും ചതികളും. ഇതിനിടയില്‍ നാടിനെയും നാട്ടാരെയും ശ്രദ്ധിക്കാന്‍ എവിടെ സമയം? ഇനി അതിനു സമയം വരണമെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് കാലം വരണം. “ഇനി തിരഞ്ഞെടുപ്പാകുമ്പോള്‍ പിരിവെന്നും വോട്ടെന്നും ചോദിച്ചു വാ അന്ന് തരാം നിങ്ങള്‍ക്കുള്ള മറുപടി.” കഴിഞ്ഞ കുറെ കാലങ്ങളായി പലരും രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ പറയുന്ന ഒരു സ്ഥിരം മറുപടിയാണിത്. നേതാക്കളെ നിങ്ങള്‍ക്കുള്ള സാധാരണക്കാരന്റെ തക്കീതാണിത്, സൂക്ഷിച്ചുകൊള്‍ക.

    അധികാരം കയ്യിലുണ്ടെങ്കില്‍ എന്തും ആകാം എന്നാണ് ഇന്നത്തെ രാഷ്ട്രീയം നമുക്ക് കാണിച്ചു തരുന്നത്. നിയമവും നിയമപാലകരും എല്ലാം അധികാരികള്‍ക്ക് കീഴില്‍ വെറും മരപാവകള്‍ ആകുന്നു. സ്വന്തം ലാഭത്തിനു വേണ്ടി നിയമങ്ങളെ എങ്ങിനെ വേണമെങ്കിലും വളച്ചൊടിക്കാം.

    ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്ട്ടിയുടെ മാത്രം കാഴ്ചപ്പാടല്ല, ഇന്ന് നിലനില്‍ക്കുന്ന എല്ലാ പാര്‍ട്ടികളും ഇതുതന്നെയാണ് ചെയുന്നത്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോ, കോണ്‍ഗ്രസ്സോ ലീഗോ ബി ജെ പിയോ ഒന്നും വ്യത്യസ്തമല്ല. പ്രശ്നങ്ങളുള്ള സമൂഹത്തില്‍ മാത്രമേ പാര്‍ട്ടികള്‍ക്ക് തഴച്ചു വലരാനാകൂ എന്ന് മനസ്സിലാക്കിയ ഇവര്‍ ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, ഒരു പ്രശ്നം ഉണ്ടായി അത് സമൂഹത്തില്‍ ഒരു ചൂടുള്ള ചര്‍ച്ചാവിഷയമായി നില്‍ക്കുമ്പോള്‍ തന്നെ അവര്‍ അടുത്ത എന്തെങ്ങിലും പുറത്തു കൊണ്ടുവരുന്നു, ഉടനെ നമ്മള്‍ പഴയത് വിട്ടു പുതിയതിന്റെ പിറകെ പായുകയായി. ഇതിനു ഉദാഹരണങ്ങള്‍ ഒരുപാടുണ്ട് നമുക്കിടയില്‍, ഇന്നലത്തെ ചൂടുള്ള വാര്‍ത്ത‍ ഇന്ന് ഒരു വാര്‍ത്തയെ അല്ലാതാകുന്നു. പിന്നീട് ആ പ്രശ്നങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് നാം അറിയുന്നുമില്ല അന്വേഷിക്കരുമില്ല. കോടികളുടെ അഴിമതികള്‍ നടന്നിട്ടും നാം അതെല്ലാം വെറും ദുസ്വപ്നം പോലെ മറന്നു കഴിഞ്ഞിരിക്കുന്നു! ഇതുതന്നെയാണ് അവര്‍ക്ക് വേണ്ടതും. ജനങ്ങളുടെ ശ്രദ്ധ ഒന്നില്‍നിന്നും മറ്റൊന്നിലേക്കു തിരിച്ചു വിട്ടുകൊണ്ടേ ഇരിക്കുക, അതിനു മറവില്‍ സ്വന്തം ലാഭത്തിനു വേണ്ടിയുള്ള ശ്രമം അവിശ്രമം തുടരുക.

    പിടിക്കപ്പെടുമെന്ന ഭയമേ വേണ്ട, ഇനി അഥവാ പിടിക്കപ്പെട്ടാലും, ഒരു ബന്ധുവീട്ടില്‍ വിരുന്നിനു പോയി വരുമ്പോലെ ഒന്ന് ജയിലില്‍ പോയി കുറച്ചു ദിവസങ്ങള്‍ സുഖവാസം, അതിനുള്ളില്‍ മറ്റൊരു പ്രശ്നം തലപോക്കിയിരിക്കും, ആ മറവില്‍ ആരുമറിയാതെ കുറ്റവാളികള്‍ വീണ്ടും അധികാരത്തിലേക്ക്. 

    ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കാന്‍ ഒരു സാധാരണക്കാരനെന്ന നിലക്ക് വളരെ ബുദ്ധിമുട്ടാണ്, കമ്മ്യൂണിസത്തിന്‍റെ അടിസ്ഥാന തത്വങ്ങളോട് എനിക്കിന്നും ആരാധന തന്നെയാണ്, പക്ഷെ, അത് നടപ്പക്കുന്നതിലോ, അതിനുള്ള പരിശ്രമത്തിലോ ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ എത്രത്തോളം വിജയം കൈവരിച്ചു എന്നത് ഒരു ചോദ്യമായി തന്നെ അവസാനിക്കുന്നു. ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഞാന്‍ ഇന്നും കമ്മ്യൂണിസ്റ്റ്‌ കാരനായി തന്നെ തുടരുന്നു. പാര്‍ട്ടിയില്‍ വിസ്വസമില്ലെങ്കില്‍ പോലും.


NB: രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒന്നടങ്കം കള്ളന്മാരാനെന്നോ അഴിമാതിക്കരാനെന്നോ അല്ല ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. നല്ല മനുഷ്യര്‍ തീര്‍ച്ചയായും ഉണ്ട്, ഉണ്ടാവണം. പക്ഷെ ഒരു കൂടയിലെ ഒരാപ്പിള്‍ ചീഞ്ഞാലും അതിന്റെ ചീത്തപ്പേര് ഭാക്കിയുള്ളവക്കെല്ലാം പകരും, അപ്പോള്‍ പിന്നെ ഒരു കൂടയില്‍ ഭുരിഭാകവും ചീഞ്ഞതാനെങ്കിലത്തെ കാര്യം പറയണോ?

Monday, February 11, 2013

കടല്‍തീരത്ത്. . . . .



 കഥകള്‍ വായിക്കാറുണ്ടോ? അവളുടെ ആ ചോദ്യം എന്നെ കൊണ്ടുപോയത് വര്‍ഷങ്ങള്‍ക്കു പിറകിലേക്കാണ്‌. കഥകള്‍ കേട്ടും വായിച്ചും പറഞ്ഞും ആഘോഷമാക്കിയ എന്‍റെ ബാല്യത്തിലേക്ക്. ഓര്‍മകള്‍ വളരെപ്പെട്ടന്നു എന്നെ ചെറുപ്പമാക്കി. മരങ്ങളോടും ചെടികളോടും മിണ്ടിയും കളിച്ചും നടന്ന എന്‍റെ കുട്ടിക്കാലം.

   അവള്‍ എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്, പക്ഷെ മറുപടി പറയാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.

    നമുക്കു മടങ്ങാം. . . . സമയം ഒരുപാടായി. ഞാന്‍ അവളെ നോക്കി പറഞ്ഞു.

  അസ്തമയ സൂര്യന്‍ അവളുടെ മുഖത്തെ കൂടുതന്‍ ചുവപ്പിച്ചിരിക്കുന്നു. അവള്‍ അക്ഷമയോടെ എന്‍റെ കണ്ണുകളിലേക്കു നോക്കി. അത് കാണാത്തതുപോലെ ഞാന്‍ വേഗം എഴുന്നേറ്റ്നടന്നുതുടങ്ങി. എന്നെ പിന്തുടരുകയാണ് അവളുടെ ഈ ജീവിതത്തിലെ ലക്ഷ്യം, മറ്റൊന്നും അവള്‍ക്കു ചെയ്യുവാന്‍ സാധിക്കുകയില്ല. എതിര്‍പ്പ് പുറത്തുകാണിക്കാതെ അവള്‍ എന്‍റെ ഒപ്പം നടന്നുതുടങ്ങി.

    ദൂരെ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കാന്‍ തയ്യാറെടുക്കുന്നു, തീരത്തെ തിരമാലകള്‍ക്ക് ശക്തിയും ഭംഗിയും ഏറിവരുന്നതായി എനിക്ക് തോന്നി. കടലിന് എന്തൊക്കെയോ നഷ്ടമായ ഒരു ആര്‍ദ്ര ഭാവം. ഒരുപക്ഷെ മറ്റൊരു പകല്‍ കൂടി നഷ്ടമാവുംമ്പോളുള്ള ദുഖമായിരിക്കാം.

    ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു. “അറിയുമോ? കടലിന് ഒരു പ്രത്യേകതയുണ്ട്. അത് നമ്മുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കും! നമ്മള്‍ സന്തോഷിക്കുമ്പോള്‍ കടലും ചിരിക്കും, നമ്മള്‍ കരഞ്ഞാല്‍ കടലും കരയും, നോക്കൂ. . . ഇപ്പോള്‍ ഈ കടലിന് ഒരു കാമുകന്റെ ഭാവമല്ലേ. . . ? അവള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി ചിരിച്ചു, നിഷ്കളങ്കമായ ചിരി.

      ഞാന്‍ അവളെ നോക്കി, ഇപ്പോള്‍ അവള്‍ എന്‍റെ പിന്നിലായി നടക്കുകയാണ്, നനഞ്ഞ മണ്ണില്‍ പതിഞ്ഞ എന്‍റെ കാല്‍പാടുകളില്‍ കാല്‍വച്ചു ഒരുകുട്ടിയെപോലെ എന്നെ പിന്തുടരുന്നു. ആകാശത്തില്‍ ഏതൊക്കെയോ പക്ഷികള്‍ കൂട്ടത്തോടെ പറന്നുപോകുന്നത്‌ കണ്ടപ്പോള്‍ അവള്‍ എന്നെ നോക്കി പറഞ്ഞു.... എനിക്കും പറക്കണം അതുപോലെ, ഇതുവരെ ഉള്ളതെല്ലാം പുറകില്‍ ഉപേക്ഷിച്ചു എങ്ങോട്ടെന്നില്ലാതെ പറന്നുയരണം. ഞാന്‍ വെറുതെ ചിരിച്ചു, അവള്‍ വീണ്ടും അതെ നടപ്പ് തുടര്‍ന്നു.

      അസ്തമയവും കഴിഞ്ഞു. ആകാശത്തില്‍ ചന്ദ്രന്‍റെ നേരിയ രൂപം പ്രത്യക്ഷത്തില്‍ വന്നു. കടല്‍ത്തീരം വിജനമായിക്കൊണ്ടിരുന്നു, ഇതുവരെ അസ്തമയ സൂര്യന്‍റെ ഭംഗി ആസ്വദിച്ച് നിന്നവരെല്ലാം മടങ്ങിത്തുടങ്ങി. ഞങ്ങള്‍ക്കിനിയും സമയമുണ്ടെന്ന് വിളിച്ചുപറയുന്നതുപോലെ അവിടവിടെ കൂട്ടംകൂടിയിരിക്കുന്ന ശുഭ്രവസ്ത്രധാരികളായ വൃദ്ധന്മാര്‍ മാത്രം ഭാക്കിയായി.

    ആദ്യമായി ഈ കടല്‍ കണ്ടത് ഓര്‍ക്കുന്നു, അച്ഛന്റെയും അമ്മയുടെയും കയ്യില്‍ തൂങ്ങി ആഹ്ലാധതിമിര്‍പ്പോടെ കടല്കാണാന്‍ വന്നത്. . . . അന്ന് പക്ഷെ കടലിന്‍റെ ഇരമ്പല്‍ എന്നെ ഭയപ്പെടുത്തിയിരുന്നു. കടലില്‍ ഇറങ്ങാന്‍ എനിക്ക് ഭയമായിരുന്നു. എന്‍റെ പാഥങ്ങള്‍ സ്പര്‍ശികാനെത്തുന്ന നനുത്ത തിരമാലകളില്‍ നിന്നും അലറിക്കരഞ്ഞുകൊണ്ട് ഞാന്‍ ഓടിയൊളിക്കുമായിരുന്നു. അമ്മ പറഞ്ഞുള്ള ഓര്‍മകളാണ്. എന്നാല്‍ ഇന്ന് അതേ ഇരമ്പല്‍ മനസ്സിലെ ഇരമ്പലുകളെ ശാന്തമാക്കുന്നു! കുടുതല്‍ ആഴങ്ങളിലേക്കിറങ്ങി ചെല്ലാന്‍ തിരകള്‍ മാടിവിളിക്കുന്നു! എന്തൊരു വിരോധാഭാസം!

   പിന്നീട് കടല്‍ ഒരത്ഭുതമായിമാറി. അതിന്റെ തീരത്ത്‌ വന്നിരിക്കാനും, തിരകളോടൊത്തു കളിക്കുവാനും എത്ര സായാഹ്നങ്ങളില്‍ ഞാന്‍ അച്ഛനോടൊപ്പം ഇവിടെ വന്നിരിക്കുന്നു. നെല്‍പ്പാടങ്ങള്‍ക്കും ചെമ്മീന്‍കെട്ടുകള്‍ക്കും ഇടയിലൂടെയുള്ള ഒറ്റയടിപ്പാത ഇന്നില്ല, ആ നെല്‍പ്പാടങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ഒരുകയ്യില്‍ എന്നെയും മറുകയ്യില്‍ ചേച്ചിയെയും മുറുകെ പിടിച്ചു അച്ഛന്‍ ഒരുപാട് ദൂരം തിരകളിലേക്ക് ഇറങ്ങിചെല്ലുമായിരുന്നു. തലയ്ക്കു മുകളിലൂടെ വരുന്ന തിരയില്‍ ഭാരമില്ലാതെ അച്ഛന്റെ കൈപിടിച്ച് ഒഴുകിനടക്കുമ്പോള്‍ ഞങ്ങള്‍ അലറിക്കൊണ്ട്‌ പറയും. കുറച്ചുകൂടെ മുന്‍പിലേക്ക്. . കുറച്ചുകൂടെ മുന്‍പിലേക്ക്! പിന്നെ മണലില്‍ വീടുകള്‍ നിര്‍മ്മിക്കുന്ന തിരക്ക്, നനഞ്ഞ മണല്‍ ചേര്‍ത്തു വച്ച് എന്തൊക്കെയോ നിര്‍മിക്കുന്നു. അല്ലെങ്കില്‍ കടലമ്മ കള്ളി എന്നെഴുതി തിരകള്‍ വന്നു മായിക്കുവാന്‍ കാത്തിരിക്കുന്നു. അല്ലെങ്കില്‍ മണലിലെ ചെറിയ കുഴികളില്‍നിന്നും എത്തിനോക്കുന്ന ഞണ്ടുകളുടെ പിറകെ അലറിവിളിച്ചു പാഞ്ഞുനടക്കല്‍.

     ഒടുവില്‍ മതി ഇനി പോകാം എന്ന് ആരെങ്കിലും പറയുന്നതുവരെ മനസ്സില്‍ തോന്നുന്നതൊക്കെ ചെയ്തുകൊണ്ട് ആ തീരത്തുനടക്കും. പിന്നെ പോരാന്‍ നേരം ഞാന്‍ അവസാനമായി ഒന്നൂടെ ഇറങ്ങിയിട്ടുവരാം എന്നുപറഞ്ഞു ഓടി വീണ്ടും കടലില്‍ ഇറങ്ങും, ആരെങ്കിലും വന്നു കൊണ്ടുപോകുന്നതുവരെ.

   ഞാന്‍ തീരത്തുകൂടെയുള്ള നടത്തം മതിയാക്കി റോഡിനെ ലക്ഷ്യമാക്കി നടന്നു. ഇപ്പോള്‍ അവള്‍ എന്‍റെ തോളോട് ചേര്‍ന്ന് നടക്കുകയാണ്, കടലിന്റെ ഇരമ്പല്‍ നേര്‍ത്തു വരുന്നു. . . റോഡില്‍ ആളുകള്‍ കുറവായിരുന്നു. ഉള്ളവര്‍ എങ്ങോട്ടോ തിരക്കിട്ട് നടന്നകലുന്നു. തിരക്കുകള്‍ക്കിടയില്‍ ഞങ്ങള്‍ മാത്രം വേറിട്ടുനില്‍ക്കുന്നതുപോലെ.

    ഇത്പോലൊരു സന്ധ്യയില്‍ ആദ്യപ്രണയത്തിന്റെ നഷ്ടത്തില്‍ സ്വയം തകര്‍ന്നവനെ പോലെ ഈ കടല്‍ത്തീരത്ത് ഞാന്‍ ഇരുന്നിരുന്നു, അന്ന് ഞാന്‍ പോലും അറിയാതെ എന്നിലേക്ക് വന്നവളാണിവള്‍. എന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരി. ഒരിക്കല്‍ പോലും പ്രണയം നിറഞ്ഞ ഒരു നോട്ടം ഞാന്‍ അവള്‍ക്കായ് നല്‍കിയിരുന്നില്ല. എങ്കിലും അവള്‍ എന്നെ പ്രണയിച്ചു. അതിനായ് മാത്രം നിയോഗിക്കപ്പെട്ടവളെ പോലെ. അവഗണന മാത്രമായിരുന്നു ഞാന്‍ എന്നും അവള്‍ക്കായി ഭാക്കിവച്ചത്. എങ്കിലും ഒന്നും തിരിച്ചാഗ്രഹിക്കാതെ അവള്‍ എന്നെ സ്നേഹിച്ചുകൊണ്ടേയിരുന്നു. പക്ഷെ അപ്പോളൊന്നും ഞാന്‍ അവളെ കണ്ടതേയില്ല, എന്‍റെ കണ്ണുകള്‍ മറ്റാരെയോ തിരയുകയായിരുന്നു.

   തിരിച്ചുകിട്ടാത്ത പ്രണയം നരകതുല്യമാണെന്ന് എവിടെയോ വായിച്ചതോര്‍ത്തു, ആ നരകത്തിലൂടെ നടന്നവനാണ്‌ ഞാന്‍. അതെത്ര ദുസ്സഹമാണെന്ന് എനിക്കിന്നറിയാം. എന്നാല്‍ ഇവള്‍, എന്‍റെ മുന്‍പില്‍ നില്‍ക്കുന്ന ഈ പെണ്‍കുട്ടി, ബാല്യത്തിന്റെ ചപലതകള്‍ ഇനിയും വിട്ടുമാറിയിട്ടില്ലാത്ത ഈ പെണ്‍കുട്ടി, ആ നരകയാത്രയും ഒരു തപസ്യയായി കണ്ട് എന്നെ പിന്തുടര്ന്നുകൊണ്ടേയിരിക്കുന്നു. ലാഭേച്ഛയേതുമില്ലത്ത നിഷ്കളങ്ക പ്രണയം!

     എന്നാല്‍ ഈ പ്രണയത്തിനു പകരം വയ്ക്കാന്‍ ഇന്നെന്റെ കയ്യില്‍ ഒന്നുംതന്നെയില്ല! എന്‍റെ മനസ്സും, എന്നെത്തന്നെയും ഞാന്‍ മറ്റൊരുവള്‍ക്കായി പണയംവച്ചുകഴിഞ്ഞിരുന്നു. വെറുമൊരു പണയ വസ്തു മാത്രമാണ് ഞാനിന്ന്‍. എനിക്ക് പോലും അവകാശമില്ലാത്ത മനസ്സും ശരീരവും. ഈ കടലിലെ തിരകള്‍ പോലെയാണ് അവളുടെ പ്രണയവും, ഓരോ തവണയും തീരത്തോടണയാന്‍ കൂടുതല്‍ ശക്തിയോടെ വന്നുകൊണ്ടേയിരിക്കുന്നു. ഓരോതവണയും പരാജയപ്പെടുമ്പോഴും വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അന്ത്യമില്ലാത്ത പരിശ്രമം.

    അവളെ താമസസ്ഥലത്തേക്ക് ബസ്‌ കയറ്റി വിട്ട് ഞാന്‍ വീണ്ടും കടല്‍തീരത്തേക്ക് തിരികെ നടന്നു. സാമുഹ്യ വിരുദ്ധര്‍ എന്ന പ്രതിഭാസം കാരണമാവണം, വഴിവിളക്കുകള്‍ ഒന്നും തന്നെ പ്രകാശിച്ചിരുന്നില്ല. പൌര്‍ണമിയായിരുന്നെങ്കിലും കാര്‍മേഖങ്ങള്‍ നിലാവിനെ മറച്ചിരുന്നു. കടല്‍ത്തീരം വിജനമാണ്. മുന്‍പ് കണ്ട വൃദ്ധന്മാര്‍ തിരിച്ചുപോയിരുന്നിരിക്കണം. ഇന്നത്തെ ആകാശം പോലെ എന്‍റെ മനസ്സും കാര്‍മേഖങ്ങള്‍ നിറഞ്ഞതായിരുന്നു, അത് എന്‍റെ നിലാവിനെ എന്നില്‍നിന്നു മറച്ചുപിടിച്ചു.

   തിരകള്‍ ശക്തിപ്രാപിക്കുന്നു, ഇപ്പോള്‍ കടലിന് ഒരു സംഹാരഭാവം, എങ്കിലും അതെന്നെ ഭയപ്പെടുത്തിയില്ല. തിരകളെ ഭയന്നോടിയ എന്നിലെ കുട്ടി ഇന്നെവിടെപ്പോയിരിക്കുന്നു? മഴപെയ്യാന്‍ തുടങ്ങിയിരിന്നു. തണുത്ത മഴത്തുള്ളികള്‍, മഴയുടെ വശ്യമായ താളവും, കടലിന്റെ രൌദ്രതാളവും ഇടകലര്‍ന്ന്‍ ഒരു വന്യമായ സംഗീതം പോലെ മുഴങ്ങിക്കേട്ടു. മഴ നനഞ്ഞുകൊണ്ടുതന്നെ ഞാന്‍ നടന്നു. എന്‍റെ പാപങ്ങളെല്ലാം കഴുകിക്കളയാനായി പെയ്യുന്നതുപോലെ. രണ്ടു പെണ്‍കുട്ടികള്‍, ഒരാള്‍ എന്‍റെ സ്നേഹത്തിനു വിലയിട്ടവള്‍, മറ്റെയാള്‍ സ്നേഹം വിലമതിക്കാനാവാതതെന്നു എന്നെ സ്വയം ജീവിച്ചു കാണിക്കുന്നവള്‍! ഇവര്‍ രണ്ടിനും ഇടയിലെ ദൂരം ഒരുപാടാണ്‌, രണ്ടു ദ്രുവങ്ങള്‍ പോലെ.

ഇനിയും അവള്‍ക്കൊരു മറുപടി കൊടുക്കാതിരിക്കുന്നത് ക്രൂരമാണ്, എങ്കിലും ഒരു മറുപടി എനിക്ക് കണ്ടെത്താവുന്നതിനും അകലെയാണെന്നു തോന്നി. ആദ്യമായി ഞാന്‍ സ്നേഹിച്ച പെണ്‍കുട്ടി, അവളുടെ ഓര്‍മകള്‍, അവളോടൊപ്പം ചിലവിട്ട നാളുകള്‍. ഇതൊരു ഉത്തരം കിട്ടാത്ത സമസ്യ പോലെ, ഈ കടല്‍ പോലെ!

അവള്‍ എനിക്ക് പ്രിയപ്പെട്ടവളായിരുന്നു, അന്നും ഇന്നും. ഞാന്‍ എന്‍റെ ജീവനെക്കാളേറെ സ്നേഹിച്ചവള്‍. പക്ഷെ ഒടുവില്‍ അവള്‍ എന്നെ മനസ്സിലാക്കാതെ തിരിഞ്ഞുനടന്നപ്പോള്‍ നഷ്ടം എനിക്ക് മാത്രമായിരുന്നു! മനസ്സ് നഷ്ടപ്പെട്ടു ജീവന്‍ മാത്രം നിലനില്‍ക്കുന്ന ശരീരമായി ഞാന്‍ അവശേഷിച്ചു. നഷ്ടങ്ങള്‍ എന്റേത് മാത്രമായിരുന്നു, എന്‍റെ സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍, ജീവിതം എല്ലാം. . . . ഞങ്ങള്‍ ഒരുമിച്ചുകണ്ട സ്വപ്‌നങ്ങള്‍ അവള്‍ മറ്റൊരുവനോടൊപ്പം സ്വന്തമാക്കുന്നത് കണ്ടുനില്‍ക്കാനായിരുന്നു എന്‍റെ വിധി. 


അവളെ വീണ്ടും കാണാന്‍ ശ്രമിച്ചപ്പോഴൊക്കെ നിരാശയായിരുന്നു ഫലം, ഞാന്‍ അടുത്തുവന്നപ്പോഴൊക്കെ അവള്‍ ഒഴിഞ്ഞുമാറി. എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും അവള്‍ ഉത്തരങ്ങളും നല്‍കിയില്ല. വയ്യ ഇനിയുമിങ്ങനെ കാത്തിരിക്കാന്‍, അനന്തമായ കാത്തിരിപ്പ്‌. ഇപ്പോള്‍ മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു, പതിയെ നിലാവെളിച്ചം കടല്‍തീരമാകെ പരന്നുതുടങ്ങി.

ഞാന്‍ ഓര്‍ക്കുകയായിരുന്നു, അവളെ ആദ്യം കണ്ട നിമിഷം, ആദ്യമായി സംസാരിച്ചത്, പിന്നിടെപ്പോഴോ എന്‍റെ കൂട്ടുകാരിയായി മാറിയത്, പിന്നെ ഞാന്‍ പോലും അറിയാതെ അവള്‍ എന്‍റെ പ്രണയിനിയായത്! ഓര്‍മകള്‍ എന്‍റെ കണ്ണുകളെ ഈറനനിയിക്കുന്നു. തണുത്ത മഴത്തുള്ളികല്‍ക്കിടയിലും കണ്ണുനീരിന്റെ ചൂട് ഞാന്‍ തിരിച്ചറിഞ്ഞു. അവള്‍ പോയി, ഇനി എന്തിനായി ഞാന്‍ കാത്തിരിക്കുന്നു? തിരിച്ചുവരില്ല എന്നറിഞ്ഞിട്ടും ഞാന്‍ ഇവിടെ ഈ കടല്‍തീരത്ത് ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുമായി. . . .



ഇപ്പോള്‍ മഴ നിന്നിരുക്കുന്നു, നിലാവ് അതിന്റെ പൂര്‍ണ്ണ പ്രഭാവത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു, കടല്‍തീരമാകെ പാല്‍നിലാവ്! എന്‍റെ ഫോണ്‍ ശബ്ദിച്ചു, ഒരു മെസ്സേജ്. അവളാണ്, വീടെത്തി എന്ന അറിയിപ്പ്, പിന്നെ കുറെ പരിഭവങ്ങളും. പാവം കുട്ടി. എനിക്കിപ്പോള്‍ അവളോട്‌ എന്തോ ഒരു അനുകമ്പ, ഒരു സഹതാപം. ഒരുപക്ഷെ അത് പ്രണയം തന്നെയാവാം. അതെ ഞാന്‍, അവളറിയാതെ, അവളെ പ്രണയിക്കുന്നു. അവളുടെ അഭാവത്തില്‍ അവളെ സ്നേഹിക്കുന്നു, എന്നാല്‍ അവള്‍ തന്നെ എന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ എനിക്കതിനാകുമായിരുന്നില്ല. അവളുടെ മുന്‍പില്‍ ഞാന്‍ അശക്തനാണ്, പരാജയപ്പെട്ടവനാണ്.



അറിയിക്കാമായിരുന്നിട്ടും പലപ്പോഴും അതിനു കഴിഞ്ഞില്ല. പറയാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ എന്നെത്തന്നെ വിലക്കി. അല്ലെങ്കില്‍ ഞാനൊരു അപരിചിതന്റെ മുഖംമൂടിയണിഞ്ഞു. ഒടുവിലിപ്പോള്‍ സമയം അതിക്രമിച്ചതു ഞാന്‍ അറിയുന്നു. പറയാന്‍ അവസരങ്ങളേറെയുണ്ടായിട്ടും പറയാതെ പോയതിനു ഞാന്‍ ഇന്ന് എന്നെത്തന്നെ വെറുക്കുന്നു. ഞാന്‍ മറ്റൊരു പെണ്‍കുട്ടിയുടെ ഭര്‍ത്താവാകാന്‍ നിയോഗിക്കപെട്ടവനാണ്!

ഞാനറിയാതെ നടന്ന ഒരു വിവാഹക്കരാര്‍. അച്ഛനും അമ്മയും അമ്മാവന്മാരും അങ്ങിനെ കാരണവന്മാര്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനം. അവരുടെ തീരുമാനങ്ങള്‍ക്ക് മുന്‍പില്‍ അവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എന്‍റെ വിദേയത്വം എന്നെ അനുവദിച്ചില്ല. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ, എല്ലാം നിഷേധിക്കപ്പെട്ടവനെ പോലെ, അനുസരിക്കാന്‍ മാത്രമായിരുന്നു എന്‍റെ തീരുമാനം. അവളോട്‌ എല്ലാം തുറന്നു പറയുവാന്‍ ധൈര്യം കിട്ടിയപ്പോള്‍ ഇനി ഞാന്‍ എന്താണ് അവളോട് പറയേണ്ടത്? നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെന്നോ? അതോ ഞാന്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചവനാനെന്നോ? അതോ. . . ആകാശം വീണ്ടും മേഖാവ്രതമായി. . കറുത്ത മേഖങ്ങള്‍ പൌര്‍ണമി നിലാവിനെ പതിയെ പതിയെ വിഴുങ്ങിതുടങ്ങി. . കാറ്റിന്റെ ശക്തിയും കുറഞ്ഞുവന്നു. കടല്‍ത്തീരം നിശ്ചലമാകുന്നു.
                                                                                                                      
എത്രനേരം ആ ഇരുപ്പ് തുടര്‍ന്നു എന്നെനിക്കറിയില്ല, ഇപ്പോള്‍ വീണ്ടും മഴ ചാറിത്തുടങ്ങി. ചുറ്റും ഇരുട്ട് മാത്രം. നിലാവസ്തമിച്ചുവോ? അതോ മേഖങ്ങള്‍ക്കിടയില്‍ അത് ഇപ്പോഴും മറഞ്ഞുനില്‍പ്പുണ്ടാകുമോ? എനിക്കറിയില്ല. പക്ഷെ ഒന്നുമാത്രം എനിക്കറിയാം. . . . ഈ ലോകത്തില്‍ ഒന്നും നമ്മുടെ തീരുമാനങ്ങളല്ല, ആഗ്രഹങ്ങള്‍ മാത്രമേ നമ്മുടെതായുള്ളു. ആഗ്രഹിക്കാം ഈ കടലോളം, പക്ഷെ നമുക്ക് വിധിച്ചത് മാത്രെമേ നമ്മെ തേടിവരു. . .

എന്റെ ആദ്യത്തെ ഷോപ്പിംഗ്‌!!!::; ഒരു മുട്ടക്കഥ





പണ്ട് പണ്ട്, എന്നുവച്ചാല്‍ വളരെ പണ്ട്, ഒരു ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, കളിച്ചും ചിരിച്ചും അല്ലലൊന്നും അറിയാതെ നടന്ന കാലം.... അതാണ്‌ കാലം... ബാല്യം... ജീവിതത്തില്‍ സന്തോഷത്തിന്‍റെ മൂര്‍ധന്യത അനുഭവിക്കുന്ന കാലഖട്ടം.
    
    അവിടുന്നിങ്ങോട്ട് കലികാലം തുടങ്ങുകയായി. പഠിക്കണം, പരീക്ഷകളില്‍ ജയിക്കണം, കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ വളക്കണം, ഒരു ജോലി സംഖടിപ്പിക്കണം, പിന്നെ ഒരു കല്യാണം.. ഹോ ഓര്‍ക്കുമ്പോ തന്നെ എന്തൊരു ബുദ്ധിമുട്ട്....
    
    അപ്പൊ ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരുന്ന ആ കാലത്ത്, എന്റെ സ്നേഹമയിയായ മാതാവ് എനിക്കൊരു പണിതന്നു.! വീടിനു തൊട്ടടുത്തുള്ള കടയില്‍ പോയി പത്തു മുട്ട വാങ്ങിക്കൊണ്ടുവരണം....
    
    മുട്ട!!!!! ദൈവമേ..... ഈയുള്ളവന്‍റെ പ്രിയപ്പെട്ടെ ഭക്ഷണം..... മുട്ടയുടെ കാര്യമായതുകൊണ്ട് മാത്രം ഞാന്‍ ഒരു കോമ്പ്രമൈസിനും നിന്നില്ല. ഉടനെ അമ്മയോട് ഡീല്‍ പറഞ്ഞു ഞാന്‍ പുറത്തിറങ്ങി കടയിലേക്ക് നടന്നു.
    
    മുട്ടയും പാലും ആവശ്യത്തില്‍ കൂടുതല്‍ കഴിചിരുന്നതുകൊണ്ടാകണം അന്ന് ഞാനൊരു “ഗുണ്ടുമണി” ആയിരുന്നു. അങ്ങിനെ ഞാന്‍ ഉരുണ്ടുരുണ്ട് കടയില്‍ ചെന്നു. കടയെന്നു പറഞ്ഞാല്‍ ജോസമ്മാവന്റെ കട, ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥനാണ് ഈ മിസ്റ്റര്‍ ജോസമ്മവാന്‍!
    
    എന്റെ കുണുങ്ങി കുണ്‌ങ്ങിയുള്ള വരവ് കണ്ടപ്പോഴെ തിരക്കുകളൊക്കെ മാറ്റിവച്ചു ജോസമ്മവാന്‍ എന്റെയടുത്തുവന്നു വാത്സല്യത്തോടെ ചോദിച്ചു.
“മോനെന്താ വേണ്ടത്?”
    
     അപ്പൊ പെട്ടന്ന് എന്റെ മനസ്സില്‍ ഒരു സംശയം... അമ്മ പത്ത് എന്ന് പറഞ്ഞു, മുട്ട എന്നും പറഞ്ഞു. പത്ത് ______ മുട്ട. ആ നടുക്കുള്ള സംഗതി എന്താണാവോ????? ഒന്നുകൂടെ ഒന്നാലോചിച്ചുനോക്കി.. ഒരു കിലോ അരി, അര കിലോ തക്കാളി.... ആ..... കിട്ടിപ്പോയി.

“ജോസമ്മവാ...... അമ്മ പറഞ്ഞു പത്തുകിലോ മുട്ട വാങ്ങികൊണ്ട് വരാന്‍!!!!!!!!!!”
    
    ഒരുനിമിഷം ഈ ഭുഗോളം മുഴുവന്‍ നിശബ്ദമായത് പോലെ. പിന്നെ അവിടെ കൂടിനിന്ന എല്ലാവരും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ജോസമ്മവനാനെങ്കില്‍ കണ്ണ് തള്ളി നില്‍ക്കുന്നു. എനിക്കുണ്ടോ കാര്യം വല്ലതും പിടികിട്ടുന്നു. ഒടുവില്‍ ഒരുവിധത്തില്‍ ചിരിയടക്കി ജോസമ്മവാന്‍ പറഞ്ഞു “മോന്‍ വീട്ടിലേക്കു ചെല്ലൂ ഞാന്‍ കൊടുത്തുവിട്ടെക്കാം”
    
     അങ്ങിനെ ഞാന്‍ പത്തുകിലോ മുട്ട വരുന്നതും സ്വപ്നം കണ്ട് വീട്ടിലെത്തി. കുറച്ചു കഴിഞ്ഞപ്പോ ദാ വരുന്നു ജോസമ്മവാന്‍ മുട്ടയുമായി, മുഖത്ത് ഒരു ചെറിയ ചിരിയുമുണ്ട്. കക്ഷി വന്നു മുട്ട അമ്മയുടെ കയ്യില്‍ കൊടുത്തിട്ട് ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞു, അത് കേട്ടതും അമ്മയും ചിരി തുടങ്ങി!!!! ചിരി കേട്ടു അച്ഛനും ചേച്ചിയും വന്നു.... അമ്മ അവരോടും കാര്യം പറഞ്ഞു പിന്നെ എല്ലാവരും കൂടി എന്നെ നോക്കി ചിരിതുടങ്ങി.... എതെന്തുകഥ???? അങ്ങിനെ ഞാന്‍ ബ്ലികസ്യ അടിച്ചുനില്‍ക്കുംബോഴാണ് കാര്യം പറയുന്നത്.
    
     മുട്ട എണ്ണമായിട്ടാണത്രേ വാങ്ങുന്നത്. കിലോ ആയല്ല....
    
     ഓ... ഈ സംഭവം ഒക്കെ എനിക്കറിയുമോ...? പാവം ഞാന്‍!!!!
    
     അതോടെ എല്ലാവര്ക്കും കളിയാക്കാന്‍ ഒരു കാര്യം കിട്ടി, എനിക്കൊരു പേരും!
         
          പത്ത് കിലോ മുട്ട!!!!!!
    
      അന്ന് അവരോടൊക്കെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നെങ്കിലും ഇന്ന് അതൊക്കെ സുഖമുള്ള ഓര്‍മകളാണ്.... ആ വീടും കടയും എല്ലാം വെറും ഓര്‍മകള്‍ മാത്രം.... വികസനത്തിന്‍റെ കൈകള്‍ നാടിന്റെ മുഖച്ഛായ മാറ്റുമ്പോഴും മായാതെ മങ്ങാതെ നില്‍ക്കുന്ന ഒരുപിടി ഓര്‍മകള്‍

ദൈവമേ..... ഈ തമിഴ്നാട്ടുകാരൊക്കെ എന്താ ഇങ്ങനെ????


       
 കേരളത്തില്‍ ജനിച്ചുവളര്‍ന്നതിന്റെ ഓരോ പ്രശ്നങ്ങളെ..... ഹര്‍ത്താലെന്നോ ബന്ദേന്നോ കേട്ടാല്‍ മതി, പിന്നെ ഏതോ ദേശിയോത്സവം വരുന്നതുപോലൊരു പ്രതീതിയാണ്, തലേദിവസം രാത്രി തന്നെ വേണ്ടതൊക്കെ ഒരുക്കിവച്ച് കാത്തിരിക്കും.... ഹര്‍ത്താല്‍ ദിവസം ഇങ്ങെത്തിയാല്‍ പിന്നെ പറയണ്ട....  ഒരുത്തനെയും പുരത്തുകാണ്‌കയില്ല, ഉറക്കം തീരുന്നതുവരെ കിടന്നുറങ്ങാം, എഴുന്നേറ്റാല്‍ പിന്നെ ആഖോഷങ്ങള്‍ തുടങ്ങുകയായി, പാട്ടും കൂത്തും.. വീട്ടുകാരും, കൂട്ടുകാരുമൊക്കെയായി ഇഷ്ടംപോലെ സമയം അടിച്ചുപൊളിക്കാം. തലേദിവസം വാങ്ങി സ്റ്റോക്ക്‌ ചെയ്ത കുപ്പി പൊട്ടിച്ചു ഒരു വെള്ളമടി പരിപാടിയും ആകാം. ടി.വി. തുറന്നാല്‍ പിന്നെ പറയണ്ട, ഹര്‍ത്താല്‍ ദിന പ്രത്യേക പരിപാടികള്‍ കൊണ്ടൊരു മേളം തന്നെയാണ്.

         അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഭാരത്‌ ബന്ദ്‌ വീണുകിട്ടിയത്. ഇത്തവണ ഡീസല്‍ വില വര്‍ധനവാണ് വിഷയം. കേരളം പിന്നെ പണ്ടേ എല്ലാകാര്യത്തിലും മുന്പന്തിയിലായതുകൊണ്ടും, മറ്റുളവര്‍ക്ക് വേണ്ടി കാത്തുനില്‍ക്കുന്ന സ്വഭാവം തീരെ ഇല്ലാത്തതുകൊണ്ടും  വിലവര്‍ധന വന്ന അടുത്തദിവസം തന്നെ നമ്മള്‍ മലയാളികള്‍ അത് ഗംഭീരമായി ആഖോഷിച്ചു. അയല്‍ക്കാര്‍ക്ക് വേണ്ടി കാത്തുനില്‍ക്കാത്തതില്‍ പ്രതിഷേധിച്ചാനെന്നു തോന്നുന്നു, കേരളത്തിനെ കശ്മലന്മാര്‍ ബന്ദില്‍നിന്നും പുറത്താക്കി......  അതെന്തായാലും സാരമില്ല, ഞാന്‍ തമിഴ്നാട്ടിലാണല്ലോ.... രക്ഷപ്പെട്ടു.

         ഇതിനുമുന്‍പ് പല ഭാരത് ബന്ദുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഞങ്ങളീനാട്ടുകാരല്ലേ എന്ന മട്ടിലായിരുന്നു തമിഴ്നാടിന്റെ പ്രതികരണം. അങ്ങനെയിരിക്കുമ്പോഴാണ് ഡി. എം. കെ. ബന്ദിന് പിന്തുണ പ്രക്യാപിച്ചത്. ആ വാര്‍ത്ത കേട്ടപ്പോള്‍ ശരീരമാസകലം കോരിത്തരിച്ചുപോയി. ആര് വര്‍ഷത്തെ തമിഴ്നാട് ജീവിതത്തില്‍ കിട്ടുന്ന ആദ്യത്തെ ബന്ദ്‌.!!!.!.,,,! ഹോ!!! സന്തോഷംകൊണ്ടെനിക്കിരിക്കാന്‍ വയ്യേ!!!! ഞാനിപ്പോ മാനത്തുവാളിഞ്ഞുകേരുമേ!!!! എന്നതായിരുന്നു എന്‍റെ അവസ്ഥ.

         അതുവരെ നേരം വെളുത്തു ആസനത്തില്‍ വെയിലടിക്കുന്നതുവരെ കിടന്നുറങ്ങിയിരുന്ന ഞാന്‍,ഇന്ന് 6 മണിക്കേ അലാറം വച്ച് എഴുന്നേറ്റു. എഴുന്നേറ്റ ഉടനെ ചെവി വട്ടംപിടിച്ച് നോക്കി.... ഇല്ല വണ്ടികളൊന്നും ഓടുന്നില്ല. ദൈവമേ ഹര്‍ത്താല്‍ ഫലിക്കണേ... ഇന്ന് കോളേജ് തുരക്കരുതേ.... പിന്നെ വേഗം തന്നെ ലാപ്‌ എടുത്തു നെറ്റില്‍ കിട്ടാവുന്ന എല്ലാ പത്രങ്ങളും വായിക്കാന്‍ തുടങ്ങി, ഒന്നിലും തമിഴ്നാട്ടിലെ ബന്ടിനെപ്പറ്റി ഒരു വാര്‍ത്തയുമില്ല... പണി പാളിയോ....? ഒടുവില്‍, തപ്പിയും തടഞ്ഞും തമിള്‍ വായിക്കാനറിയുന്ന ഞാന്‍ തമിള്‍ പത്രങ്ങള്‍ വരെ ഡൌണ്‍ലോഡ് ചെയ്തു വായിച്ചു.. നോ രക്ഷ....!!!

          ഈശ്വരാ.... പണി പാലുംവെള്ളത്തില്‍ കിട്ടിയല്ലോ.....? ഉടനെ ഫോണെടുത്തു ഫ്രെണ്ട്സിനെയൊക്കെ വിളിച്ചു. "അളിയാ... ഇന്ന് ക്ലാസ്സ്‌ ഉണ്ടോടാ....?" ആര്‍ക്കും അതിനെപ്പറ്റി ഒരറിവുമില്ല.

         നേരം കുറച്ചുകൂടെ വെളുത്തു. വണ്ടികള്‍ ഓടുന്ന ശബ്ദം കേള്‍ക്കുന്നുണ്ടോ????? ഞാന്‍ പുറത്തിറങ്ങി നോക്കി. അവിടെ കണ്ട കാഴ്ച.... ദൈവമേ... നീ ഇത്ര ക്രൂരനായിപ്പോയല്ലൊ.... ഒരു സ്കൂള്‍ ബസ്‌ കുട്ടികളെയും കയറ്റി പോകുന്നു. സീന്‍ ടര്‍ബോ!!!!! ഒടുവില്‍ മനസില്ലാ മനസ്സോടെ ഞാന്‍ കുളിച്ചു റെഡിയായി വീടുപൂട്ടി ഇറങ്ങുമ്പോള്‍ അറിയാതെ മനസ്സില്‍ ചോദിച്ചുപോയി

"ദൈവമേ...... ഈ തമിഴ്നാട്ടുകാരൊക്കെ എന്താ ഇങ്ങനെ??????"

THE UNION HAPPENS IN THE HEAVEN



Look at the life here, it is too complicated, at least it is complicated in my life, totally confused, here in this huge world. All had problems, too fat or too skinny, but I feel mine is different from others, I felt I am an alien in this human world.

          The first mistake I had done is fallen in love with a beautiful girl. Yea I mean it; she is beautiful, lovely and charming. Every time when I was with her I felt that I am not the perfect match for her beauty. I was just an average guy like others in my world; I am not handsome, not smart. But I knew one thing clearly that I was in love with her.

           As you know love is a beautiful thing. If you ask me, it is the most beautiful thing in this entire world. Until it fails. If it fails, it sucks…. You feel like standing in the middle of a desert and don’t know where to go, you will see mirages where ever you look, and if you run for it, then you will get more and more trapped in it. There is no returning back from it.

            Our love was also the same. We loved each other, lived for each other, with out she I am nothing and with out I she was nothing. Those days are beautiful. I loved to be with her all time; I love it when the twilit makes her more beautiful, makes her prettier. We used to go to beach, films, and parks and for long drives. We loved each other.
            
             I always had an irresistible temptation to kiss her…… more and more especially when the evening sun makes her cute red lips brighter and more red. That makes her face even prettier; she too have two sparkling eyes, it makes her face more beautiful and got a little red shiny nose. Oh god she is beautiful…..
Still I remember the day I kissed her first; it is not me, it is she who kissed me. It was a late evening at the beach side. We were sitting at the beach, the sun was almost set down and hardly some peoples around us, we were almost alone. The little waves becomes bigger in the tide, wind blows harder, whistles in a high pitch, waves smashes into the rocks in the beach and scattered like diamonds. I was holding her hand, she was sitting beside me, I turned to her and look at her beautiful black eyes, and I saw myself in them. I told that she looks too beautiful today, and I am lucky to have her love for me.

              She came close to my face, look into my eyes and whisper slowly “it is me who is really lucky to have a guy like you…. You are great, I don’t need anything more than you and anything less than you, and I don’t need this life if you are not with me.” Then she holds my face with her hands and kissed on my lips, just for an instant, then she tossed back with fear and shyness, I think she didn’t mean to do that, blood rushes into her face which make her white face pink, nose become red and shiny, her lips were shivering. I don’t know it is because of fear or shyness.

              As the days passes the dark clouds of ego spread over our love. It started with little little quarrels and then it turns into big battles. The distance from me to her begins to increase. I don’t know how it happened; I can’t do nothing but just watch her walking away from my life. I never wanted that to happen, but the decisions are from the almighty, we are his slaves.
Now I realize that I was addicted to her love, I can’t live without that. My life turns into a big failure. It becomes miserable. When you fail in a love, especially when that was a strong and a deep one, the reactions are unpredictable. It may like a volcano or a big bang; it can destroy yourself and your surroundings. You yourself changed into a bomb which has life. So the bomb in my heart is also started to tick, waiting for it’s time to explode. 

        Thoughts about that makes my heart beats much faster, mind freezes due to fear.

Last time when I heard her voice, it sounds like this……..

“Hello?”

“Hello dear this is me.”

“………………”

“Please forgive me…. I can’t be without you…..”

“will you please stop disturbing me?” “Please don’t call me anymore, I don’t love you…. I HATE YOU….. Understood? I HATE YOU….. Bye….”

…….beep………..

She hangs up the call……

            Now the bomb in my heart starts to tick faster, almost reached its finish line, fear entered into my soul…. So I decide… the sharp mettle piece sliced my wrist. It didn’t cause me any pain, my body and my mind feel a numbness, my own blood created a dark red pool under my table, I feel nauseating, thirsty…The world around me started to turn upside down, slowly my eyes shut down…… Only darkness remains.

            I don’t know how much time I spent in such a state, I opened my eyes…. It is hard to open. I straggle to keep them opened…… I felt thirsty, it was dark, I took my mobile… there was a message in its inbox waiting to be opened…. It says like this…

           “I am sorry dear…. I know I hurt you so much…. But now I realize that I can’t live with out you, sorry for everything, still love you more and more…."

              I tried to stand up, but I fell down. A wish to live more entered into my heart, I want to live…. I don’t want to die…. tried to keep my eyes opened, but finally everything turns black……

               I am sorry dear…. It’s too late for a turn back…… I am leaving this world, making you alone, lefting my physical body behind, but taking your love with me. I will wait in the other world for you… now it’s your turn, let’s reunite in the heaven. As the elders says “UNION HAPPENS IN THE HEAVEN” May the almighty god bless you…